Thursday 17 October 2013

മനസ്സറിയും നേരം...

അങ്ങനെ ഒരു ദിവസം കൂടി ജീവിച്ചു തീര്‍ത്തു, രാവിലെ തുടങ്ങിയ ഓട്ടമാണ്, ഇനിയും എത്ര കാലം ജീവിക്കണം ഇങ്ങനെ!

ഈ ലോകത്ത് ആകെ ഒറ്റപ്പെട്ട പോലെ ഒരു തോന്നല്‍, സ്നേഹിച്ചിട്ടേ ഉള്ളൂ, ദൈവം തന്ന എല്ലാത്തിനെയും, ഇപ്പോഴും, ഈ അവസ്ഥയെ പോലും!

ഒറ്റ മകളായി, മമ്മിയുടെ തണലില്‍ മാത്രം വളര്‍ന്ന തനിക്ക് ഒരു ജീവിതം ഉണ്ടാവാന്‍  മമ്മി കൊതിക്കുമ്പോള്‍ മമ്മി ഒന്നും ആലോചിക്കുന്നില്ല, തന്നെ കുറിച്ചുപോലും. മരണത്തില്‍ നിന്നും  ഒഴിവായിക്കിട്ടാന്‍ അച്ഛന്‍ വെറുതെ കൊടുത്ത കൈക്കൂലി അച്ഛന്റെ ഒരു ആയുഷ്കാലത്തെ സമ്പാദ്യമായിരുന്നു, ഇപ്പോള്‍ ബാക്കി, ഈ ഫ്ലാറ്റും അതിന്റെ നാലു ചുമരുകള്‍ക്കുള്ളിലെ സ്വാതന്ത്ര്യവും മാത്രം! അച്ഛന്റെ മരണത്തിന്റെ ഔദാര്യത്തില്‍ കിട്ടിയ ചെറുതെങ്കിലും മാന്യമായ ഒരു ജോലിയുള്ളതു കൊണ്ടാണ് അമ്മയുടെ ചികിത്സയും ചിലവുകളും പിന്നെ ചില ലോണുകളും അടച്ചു പോകുന്നത്, വിവാഹം കഴിഞ്ഞാല്‍ മമ്മി എന്ത് ചെയ്യും എന്ന് ആലോചിച്ചു മാത്രമാണ് അങ്ങിനെ ഒരു സാഹസത്തിനു മുതിരാത്തത്!

രാവിലെ അഞ്ച് മണിക്ക് തുടങ്ങുന്ന ജീവിതം! ബസ്സില്‍ മാത്രമാണ്, നിന്നെങ്കിലും ഒന്ന് വിശ്രമിക്കാന്‍ സാധിക്കാറുള്ളത്!

ഓഫീസില്‍ ഓരോ മണിക്കൂറിലും പുതിയ പുതിയ ജോലികള്‍ തരുന്ന ബോസ്സ്, കുശുകുശുക്കുന്ന , ഗോസ്സിപ്പ് രാജാക്കന്മാരും റാണികളുമായ സഹപ്രവര്‍ത്തകര്‍, ആകെ ഒരാശ്വാസം വിമല്‍ മാത്രമാണ്, പിന്നെ ചായക്കാരന്‍ മുഹമ്മദും, പക്ഷെ ചായ നല്ലതാണെങ്കിലും ചില നേരങ്ങളില്‍ അയാളുടെ നോട്ടം വളരെ അസഹനീയമായി തോന്നിയിട്ടുണ്ട്! ഇതെല്ലാം കഴിഞ്ഞു വീട്ടിലെത്തുമ്പോഴേക്കും മമ്മിയുടെ രോദനങ്ങളും കുറ്റം പറച്ചിലുകളും. എല്ലാറ്റിനും ഒരു അവസാനം വരുത്തിയാലോ എന്ന് പലകുറി ആലോചിച്ചെങ്കിലും പിന്നീട് മറിച്ചു ചിന്തിക്കേണ്ടി വന്നു.

സമയം രാത്രി 11 മണികഴിഞ്ഞു, മമ്മി ഉറങ്ങിയിരിക്കുന്നു, ഓഫീസില്‍ തീരാത്ത ജോലികള്‍ തീര്‍ന്നു വരുന്നേ ഉള്ളൂ, കണ്ണില്‍ നിന്നും വെള്ളം വരാന്‍ തുടങ്ങി, ഒന്ന് തുടച്ചു നെടുവീര്‍പ്പിട്ടു, പിന്നെ ആലോചിച്ചു, അല്ല പ്രാര്‍ഥിച്ചു " ദൈവമേ, എല്ലാവരുടെയും മനസ്സിലെന്തെന്ന് അറിയാന്‍ സാധിച്ചിരുന്നെങ്കില്‍ ?"


പിന്നെയും ഒരു ദിവസം!
മമ്മീബാത്രൂമില്‍ വെള്ളം ചൂടാക്കി വെച്ചിട്ടുണ്ട്ടേബിളില്‍ ദോശ വച്ചിട്ടുണ്ട്കുക്കറില്‍ കഞ്ഞിയുംസമയത്തിന് ഭക്ഷണം കഴിക്കണംഗുളിക മറക്കണ്ടഞാന്‍ ഫോണ്‍ വിളിക്കാം "

ഈ പെണ്ണ് എന്നാ നന്നായി ഒന്ന് ഒരുങ്ങാന്‍ പഠിക്ക്യാ "

എന്താപ്പോ ഇതിനൊരു കുറവ്" കുറച്ചമര്‍ഷത്തില്‍ ത്തന്നെ ചോദിച്ചു.

നിനക്കെന്താഞാന്‍ വല്ലതും പറഞ്ഞോ" മമ്മിക്ക് അത്ഭുതം.

ഈ പെണ്ണിനിതെന്തു പറ്റി? "

"എനിക്കൊന്നും പറ്റിയില്ല പക്ഷെ താമസിയാതെ പറ്റും"

മമ്മിയുടെ മുഖത്തെ അത്ഭുതം ശ്രദ്ധിക്കാതെ പുറത്തേക്കിറങ്ങി

"ഹായ് സ്നേഹ" അപ്പുറത്തെ ആന്റിയാണ്

ഇന്നെന്താ വൈകിയത്? " പിന്നെ ആന്റി പറഞ്ഞത് ഞെട്ടിക്കുന്നതായിരുന്നു!

ഓ ഭാവം കണ്ടാ തോന്നും ജില്ലാ കലക്ടര്‍ ആണെന്ന്!"

പക്ഷെ ആന്റിയുടെ മുഖത്ത് ഒട്ടിച്ചു വെച്ച ചിരിഞാനൊന്നും അറിഞ്ഞില്ലേ എന്ന മട്ട് !

പിന്നെയും പലതും കേട്ട് നടന്നു

എന്നും ഗേറ്റില്‍ കാണുന്ന ഹിന്ദിക്കാരന്‍ യുവാവ് എണീറ്റ്‌ നിന്ന് ബഹുമാനത്തോടെ ഒന്ന് ചിരിച്ചു

ആജ് ഭി സാലി മാല്‍ ലഗ് രഹീ ഹൈ "

ഉള്ളിലിരുപ്പ് ശബ്ദമായിതന്നെ കേട്ട് ഒന്ന് നടുങ്ങി ദൈവമേ അങ്ങെന്റെ പ്രാര്‍ത്ഥന ശരിക്കും കേട്ടോ! ഏതായാലും ഒന്ന് പരീക്ഷിക്കാം?

"രാജേന്ദര്‍ ആജ് ഭി ലഗാ ആപ്കോ?" ഒരു ഞെട്ടലില്‍ അവന്‍ വിളറി വെളുക്ക്ന്നതും തല താഴ്ത്തുന്നതും കണ്ടപ്പോള്‍ ആകെ ത്രില്‍ അടിച്ചുപോയി!

പതിവ് തെറ്റിക്കാതെ സമയം തെറ്റി ഓഫീസില്‍ എത്തുമ്പോള്‍ റിസപ്ഷനില്‍ നില്‍ക്കുന്ന റീത്ത ഒന്ന് പുഞ്ചിരിച്ചു അവളുടെ മനസ്സ് പറഞ്ഞു " ഇന്നും കണക്കിന് കിട്ടും"!

അത്ഭുതങ്ങളുടെ ഒരു ദിവസം മനസ്സില്‍ കണ്ടു മുന്നോട്ടു നീങ്ങവേ കാതില്‍ പല ശബ്ദങ്ങളും മുഴങ്ങുന്നുണ്ടായിരുന്നു.
ക്യുബിക്കിലുകള്‍ താണ്ടി നടക്കുമ്പോള്‍ രാഘവും, നിഖിലും എന്നത്തേയും പോലെ നിറം പറഞ്ഞു കളിക്കുകയാണ്( ഇത് എന്ത് കളിയാണെന്ന് പലപ്പോഴും അല്ഭുതപ്പെട്ടിട്ടുണ്ട് !), മെല്ലെ കുശുകുശുക്കുന്നത്‌ ഇപ്പോള്‍ ഉറക്കെ കേള്‍ക്കാം, അവരെ കടന്നതും ഒരു പ്രാര്‍ത്ഥന ചെവിയില്‍ മുഴങ്ങി ," ദൈവമേ, ഇന്ന് നീല നിറം തന്നെ ആകും, ഇവളുടെ അടിവസ്ത്രമായെങ്കിലും  ജനിച്ചെങ്കില്‍ ! " ശബ്ദം രാഘവിന്റെതാണ്!
ചൂളിപ്പോയി, അപ്പോള്‍ ഇതാണ് എന്നും ഇവരുടെ കളി, സഹിക്കാനായില്ല, ഈ ചിരിക്കും കാപട്യത്തിനും പിന്നിലെ വികൃതമായ മുഖം!
" സോറി, രാഘവ്, യു ആര്‍ റോങ്ങ്‌, ടുഡേ ഇറ്റ്‌ ഈസ്‌ പിങ്ക് ഡേ ! " പുച്ചത്തിനും പിന്നില്‍ ഒരു ചിരി ഒളിപ്പിച്ചു തന്നെ പറഞ്ഞു,
" പാര്ടന്‍ മി മാം?"
" ഐ സെഡ്, ടുഡേ യു ആര്‍ റോങ്ങ്‌ ഡിയര്‍ , അയാം വെയരിംഗ് പിങ്ക്  !"
നിഖിലിന്റെ സ്വതേ വെളുത്ത മുഖം ചുവക്കുന്നതും, രാഘവ് വിളറുന്നതും ശ്രദ്ധിക്കാതെ മുന്നോട്ടു നടന്നു.
വിമല്‍ ക്യാബിനില്‍ ഇരുന്നുകൊണ്ട് തന്നെ ചെറുചിരിയോടെ  കൈ ഉയര്‍ത്തി കാണിച്ചു , മുഖത്ത് പുഞ്ചിരി, ചെവിയില്‍ മെല്ലെ ഒരു ശബ്ദം മന്ത്രിച്ചു , " ഓ ഗോഡ് , ദി ബിച്ച്  ഈസ്‌ ലൂക്കിംഗ് സെക്സിയര്‍ ദാന്‍  എവര്‍ !"
മറുപടിയായി നടുവിരല്‍ താനേ പോന്തിയപ്പോള്‍ അവന്റെ ഞെട്ടല്‍ കണ്ടു , പക്ഷെ തന്റെ ഹൃദയം നുറുങ്ങിയത് അവന്‍ കേട്ടിട്ടുണ്ടാവുമോ?
കാബിനില്‍ കയറി ഇരിക്കുമ്പോള്‍ മനസ്സില്‍ ഒരു നൂറു ചിന്തകളായിരുന്നു, എല്ലാം പൊയ്മുഖങ്ങള്‍ , ചുറ്റും കാപട്യത്തിന്റെ , ചൂഷണത്തിന്റെ, വികൃത മുഖങ്ങള്‍, പക്ഷെ ഒരു കാര്യത്തില്‍ സന്തോഷം തോന്നി, വയ്കിയെങ്കിലും എല്ലാം മനസ്സിലാകാന്‍ ഒരു അവസരം കിട്ടിയല്ലോ!
ചിന്തകളില്‍ നിന്നും ഞെട്ടി എണീപ്പിച്ചു കൊണ്ട് ഫോണ്‍ ശബ്ദിച്ചു, ഇന്റര്‍ കോം ആണ്, ബോസ്സിന്റെ നമ്പര്‍ തെളിഞ്ഞു
" ഗുട്മോര്‍നിംഗ് സര്‍ !"
" സ്നേഹാ, ഹൌ കുട്  യു ആക്ട്‌ സൊ ഇറേസ്പോന്സിബ്ല്‍ ? , കം ടു മൈ കാബിന്‍ നൌ  "


ഇനി ഇയാളുടെ വായിലുള്ളതും കേള്‍ക്കണംഎന്നും ഒരേ പല്ലവിഎത്ര ജോലി ചെയ്താലും തൃപ്തി വരില്ലപലപ്പോഴും ഉദ്ദേശം മറ്റു പലതുമാണോ എന്ന് തോന്നിയിട്ടുണ്ട്എല്ലാ ഓഫീസിലും കേള്‍ക്കുന്ന ഒരു സംസാരമാണ്ഒരു പെണ്ണിന് മുകളിലേക്കെത്തണമെങ്കില്‍ നല്ലൊരു ശരീരം മാത്രം മതിപക്ഷെ ഒരു ആണിന് കൂട്ടിക്കൊടുപ്പുകൂടി അറിയണം എന്ന് !
 ഏതായാലും ഇന്ന് അറിയാം അയാളുടെ ഉള്ളിലിരിപ്പ്,ആലോചിച്ചപ്പോള്‍  ഒരു തരം ആവേശം വന്നു.

" മെയ്‌ ഐ കമിന്‍ സര്‍ ?"
" ഈ പെണ്ണി നെക്കൊണ്ട്  ഞാന്‍ തോറ്റു , എത്ര പറഞ്ഞിട്ടും ഒരു കാര്യവുമില്ല "
തല പൊന്തിച്ചു നോക്കിയതും കാതില്‍ മനോഗതം മുഴങ്ങി.
" കം ഇന്‍ ! "
" ഇവളുടെ അച്ഛന്റെ നൂറിലൊരംശം പോലും ആത്മാര്‍ഥത ഇല്ല, വേറെ ആരെങ്കിലുമായിരുന്നെങ്കില്‍ ....!  പറഞ്ഞിട്ടന്തു കാര്യം, ഈ ചെറിയ പ്രായത്തില്‍ ഇത്രയും വലിയൊരു റസ്പോന്സിബിളിറ്റിസാരമില്ല, എല്ലാം ശരിയായേക്കും!"
" വേര്‍ ആര്‍ ദോസ് ഫയല്‍സ് വിച്ച് ഐ ടോള്‍ഡ്‌ യു ടു മേക് റെഡി ബൈ മോര്‍ണിംഗ്?, ഐ ഡോണ്ട് നീഡ്‌ ദിസ്‌ യു നോ?  ഐ കാന്‍ നോട്ട്  ടോളറേറ്റ്  ദിസ്‌ യൂസ്ലെസ്സ് ബിഹേവിയര്‍ , യു ട്രൈ ടു  ആക്ട്‌ ലൈക്‌ ദിസ്‌ അഗൈന്‍ , ഐ വില്‍ ഫയര്‍ യു, നൌ, ഗെറ്റ് ലോസ്റ്റ്‌ ആന്‍ഡ്‌ ഐ വാണ്ട്‌ ദോസ് ഫയല്‍സ് ഇന്‍ ഹാഫ് ആന്‍ അവര്‍  "
കാബിനില്‍ നിന്നും പുറത്ത് കടന്നപ്പോള്‍ കണ്ണ് നിറഞ്ഞിരുന്നു, ആ നല്ല മനുഷ്യന്റെ മനസ്സ് കാണാന്‍ സാധിച്ചില്ലല്ലോ എന്ന സങ്കടവും.
സത്യത്തില്‍ മറന്നു പോയതായിരുന്നു, രാവിലെ മുതല്‍ എല്ലാം അല്ഭുതങ്ങളല്ലേ സംഭവിക്കുന്നത് ! ഇന്നലെ രാത്രി മുഴുവന്‍ ഇരുന്നു കംബ്ലീറ്റ് ചെയ്തതാണ് ഫയലുകള്‍


"ചായ", ചിന്തകളില്‍ നിന്നും മുഹമ്മദിന്റെ ശബ്ദമാണ് ഉണര്‍ത്തിയത്, ഓഫീസില്‍ എന്നും വരുന്ന ഏറ്റവും സര്‍വീസ് ഉള്ള ആളാണ്‌ മുഹമ്മദ്‌ എന്ന് കളിയായി എല്ലാവരും പറയും, കഴിഞ്ഞ ഇരുപതു വര്‍ഷമായി ഇവിടെ ചായ കൊണ്ടുവരുന്നത് മുഹമ്മദ്‌ ആണ്, ആരോടും അധികം മിണ്ടില്ല, പക്ഷെ തുറിച്ചുള്ള നോട്ടം അസഹനീയം തന്നെ!!


" പാവം ഇന്നും കരച്ചില്‍ തന്നെ,എങ്ങനെയെങ്കിലും ഈ കുഞ്ഞിന്റെ വിവാഹം ഒന്ന് കഴിഞ്ഞിരുന്നെങ്കില്‍, തോമസ്‌ സര്‍ മരിച്ചത് എത്ര വലിയ ഭാരം എല്പിച്ചാണ് ! എല്ലാം ഒന്ന് നന്നായി കാണുന്നത് എന്നാണ് റബ്ബേ! "


മനോഗതം കേട്ട് തലയുയര്‍ത്തിയപ്പോള്‍ മുന്നില്‍ മുഹമ്മദ്‌തുറിച്ച നോട്ടം ഇപ്പോഴും മുഖത്തുണ്ട്പക്ഷെ എന്തോആ മുഖത്തെ നിര്‍വികാരതക്കുള്ളിലും ഒരു നല്ല മനുഷ്യനെ കാണാന്‍ ഇപ്പോള്‍ സാധിക്കുന്നുണ്ടായിരുന്നു.

" വാട്ട്‌ ഹാപ്പെണ്ട് ഡിയര്‍ ? " ബിമല്‍ ആണ്
" പ്ലീസ്‌ ലീവ് മി എലോണ്‍ ബിമല്‍, ഇറ്റ്‌ ഈസ്‌ ഓവര്‍ ബിട്വീന്‍ അസ്‌ "
" അല്ലെങ്കില്‍ ആര്‍ക്ക് വേണം നിന്ടെ പ്രേമോം മണ്ണംകട്ടേം, ഒരു വട്ടം നിന്നെ ഞാന്‍ അനുഭവിക്കും, പിന്നെ നീ വെറും ഒരു അക്കം മാത്രം! "
" എന്ത് പറ്റി, നിനക്ക്, യു ഡോണ്ട് സീം നോര്‍മല്‍, എവെരിതിംഗ് ഓള്‍ റൈറ്റ് അറ്റ്‌ ഹോം?"
"വേണ്ട ബിമല്‍ , നിന്ടെ കാമാപ്രാന്തിന്റെ ഒരു എണ്ണം ആകാന്‍ എനിക്ക് താല്പര്യമില്ല, ഫോര്‍ഗെറ്റ്‌ വീ ഹാഡ്  എനി തിംഗ് ഗോയിംഗ് ബിട്വീന്‍ അസ്‌, നെക്സ്റ്റ് ടൈം യു ബോതെര്‍ മി , യു വില്‍ ഹാവ് ഇറ്റ് ! "
" യു ഫില്തി ബീച്ച്!"
" ഗോ ഹോം ആന്‍ഡ്‌ കാള്‍ യുവര്‍ മോം യു മോരോണ്‍ !" മനസ്സിന്റെ മറുപടി ശബ്ദമായി പുറത്തുവന്നപ്പോള്‍, ബിമല്‍ സ്തബ്ദനായി ഒരു നിമിഷം നിന്ന്, പിന്നെ അപമാനിതനായി പുറത്തേക്ക് പോയി.
ഒരു നിമിഷം പൊട്ടിക്കരയാന്‍ തോന്നി, പക്ഷെ നാലഞ്ചു തുള്ളിയില്‍ ഒതുക്കി, ഫയലുകളിലേക്ക് ഊളിയിട്ടിറങ്ങി.


" ബ്രില്ല്യന്‍ട് " ബോസ്സിന്റെ ശബ്ദം മനസ്സില്‍ നിന്നായിരുന്നു, പുറത്ത്  ഒരു ചിരിപോലും വന്നില്ല!
" ഓക്കേ , ന്വ പ്ലീസ്‌ പ്രോസസ്സ് ദി ഫിനാന്‍ഷ്യല്‍ ഇമ്പ്ളികേഷന്‍സ് ഫോര്‍ ദി ന്യൂ പ്രൊജക്റ്റ്‌ വി  ഹാവ് ടേകന്‍ അപ്പ്‌ "
" ഐ വാണ്ട്‌ ഇറ്റ്‌ ആസ് ദി ഫസ്റ്റ് തിംഗ് ഓണ്‍ മൈ ടേബിള്‍ ഓണ്‍ സാറ്റര്‍ഡേ"
ദിവസത്തിന്റെ രണ്ടാം ഭാഗം വളരെ ഭേദപ്പെട്ടതായിരുന്നു
ലഞ്ച് റൂമില്‍ ടിഫ്ഫിന്‍ ബോക്സിനു മുന്‍പില്‍ ഇരിക്കുമ്പോഴാണ് രാഘവ് പതുങ്ങി പതുങ്ങി അടുത്ത് വന്നത്, ഓഫീസിലെ ഏറ്റവും എനെര്‍ജെടിക് ആയ സ്റ്റാഫ്‌ , എന്ത് ജോലിയും വളരെ വൃത്തിയായി ചെയ്യുന്നവന്‍, പുതിയ ഒരു സ്ടാഫ് വന്നാല്‍ ട്രെയിനിങ്ങിനായി അവന്റെ കൂടെയാണ് അറ്റാച്ച് ചെയ്യാറ് , രസികന്‍, ആളുകളെ കയ്യിലെടുക്കാന്‍ മിടുക്കന്‍ , പക്ഷെ ഇന്ന് എല്ലാ ഗുണങ്ങളും ഓര്‍ക്കാന്‍ പോലും പറ്റുന്നില്ല , ഇത്ര മോശമായി ചിന്തിക്കുമെന്ന് മനസ്സില്‍ പോലും കരുതിയില്ല!
" ഇന്നെന്താ സ്പെഷ്യല്‍ മാം? "
" പ്ലീസ്‌ ഗെട് ലോസ്റ്റ്‌ രാഘവ്, ഐ ഒള്വയ്സ് തോട്ട് യു ടു ബി എ നൈസ് ഗയ് , ബട്ട്‌ ടുഡേ യു ലെറ്റ്‌ മി ഡൌണ്‍ "
രാഘവിന്റെ മുഖം ചുകന്നു, തല താഴ്ന്നു, പിന്നെ മെല്ലെ പറഞ്ഞു  "ഐ അം സോറി മാം, വോന്റ്റ്‌ ഹാപ്പെന്‍  അഗൈന്‍ "
ഭാഗ്യം,ലഞ്ച് റൂമില്‍ വേറെ ആരും ഇല്ലായിരുന്നു അല്ലെങ്കില്‍ പിന്നെ ചോദ്യങ്ങളുടെ ഒരു ശരവര്‍ഷം തന്നെ വന്നേനെ.
രാഘവിനോട്, എന്തോ വലിയ ദേഷ്യമൊന്നും തോന്നിയില്ല, അതിലും വലുതല്ലേ ബിമല്‍ ചെയ്തത് , ആ  ബാസ്റ്റഡിന്  ക്ഷമ ചോദിക്കാന്‍ പോലും തോന്നിയില്ലല്ലോ!
പിന്നെയും പലതും കേട്ടും കണ്ടും ആ ദിവസവും കടന്നു പോയി, തിക്കിത്തിരക്കി ബസ്സിറങ്ങി നടന്നു വീട്ടിലെത്തിയപ്പോഴേക്കും ഒരു നൂറു ശബ്ദങ്ങള്‍ പിന്നെയും കേട്ടു പക്ഷെ ഒന്നും ശ്രദ്ധിച്ചില്ല, സം ടൈംസ്‌ ഇഗ്നോരന്‍സ് ഈസ്‌ എ ബ്ലിസ് എന്ന് മനസ്സിലോര്‍ത്തു.
വീട്ടിലെത്തിയപ്പോള്‍ വീട് പൂട്ടിക്കിടക്കുന്നു, മമ്മി പതിവുപോലെ മോളി ആന്റിയുടെ കൂടെ നടക്കാന്‍ പോയിരിക്കും, വീട് തുറന്നു അകത്തു കടന്ന്  പെട്ടന്ന് തന്നെ കുളിച്ചു വസ്ത്രം മാറി
പിന്നെ തിരു രൂപത്തിന് മുന്‍പില്‍ ഒരു മെഴുകുതിരി കത്തിച്ച് പ്രാര്‍ഥിച്ചു !
" ദൈവമേ, നന്ദി, അങ്ങയുടെ നീതി ഞാന്‍ ഇന്ന് മനസ്സിലാക്കുന്നു, ഈ സമ്മാനം അങ്ങ് തിരിച്ചെടുത്താലും"
പ്രാര്‍ത്ഥന കഴിഞ്ഞ് തലയുയര്‍ത്തിയപ്പോള്‍ ഉണ്ണിയേശുവിന്റെ മുഖം തന്നെ നോക്കി ചിരിക്കുന്നതായി തോന്നി !
മമ്മി വന്നപ്പോള്‍ ആ മുഖത്തേക്ക് ആകാംഷയോടെ നോക്കി, മമ്മി ചിരിച്ചു, മനസ്സില്‍ എന്ത് പറഞ്ഞു ആവോ?? 




Wednesday 18 September 2013

ഹത്യ


എനിക്ക് പറ്റില്ല നീയില്ലാതെ ജീവിക്കാന്‍, നീയില്ലാതെ ജീവിക്കുന്നതിലും നല്ലത് മരിക്കുന്നതാണ്!

എന്താ നീ ഈ പറയുന്നത് ജീവന്‍, ഇതൊക്കെ എനിക്കിഷ്ടമായിട്ടാണെന്നാണോ  നീ കരുതുന്നത്?, പക്ഷെ ഞാനും ഒരു പെണ്ണല്ലേ, എത്ര കാലം പിടിച്ചു നില്ക്കാന്‍ കഴിയും?

എനിക്കൊരു നല്ല ജോലി കിട്ടുന്നത് വരെ..

ഇനിയും എത്ര നാള്‍, നാല് കൊല്ലമായില്ലേ ഇതേ പല്ലവി, എനിക്കിവിടെ പിടിച്ചു നില്‍ക്കാന്‍ വയ്യാതായിരിക്കുന്നു, അമ്മ അനിയത്തി വഴി ചില എന്‍ക്വയരികള്‍ ഒക്കെ നടത്തി, പക്ഷെ ഇനിയും അധികകാലം മറച്ചു   പിടിക്കാന്‍  ആവുമെന്ന് തോന്നുന്നില്ല മാത്രമല്ല, ഇത് മാധവന്‍ മാമ കൊണ്ടുവന്ന ആലോചനയാണ്, മാമ തന്നെ ജാതകോം പോരുത്തോം ഒക്കെ നോക്കിച്ചു, ചെക്കനും എന്നെ ഇഷ്ടപ്പെട്ടു, ഇനി ഇത് എങ്ങനെ മുടക്കണം എന്ന് എനിക്കറിയില്ല, മാമ അറിഞ്ഞാല്‍ എന്നെ കൊന്നു കളയും!

നോക്കൂ താര, നീ എല്ലാം മറന്നോ, ഒരു താലിച്ചരട് മാത്രമല്ലേ ഇനി ഞാന്‍ നിനക്കുതരാനുള്ളൂ, ഇത്രയും കാലം നമ്മള്‍ കണ്ട സ്വപ്നങ്ങളെല്ലാം ഒരു ഞൊടി കൊണ്ട് നീ തകര്‍ക്കരുത്, ഒന്നോ രണ്ടോ വര്ഷം , എല്ലാം ശരിയാകും. നീ അയ്യാളെ വിളിച്ച് എല്ലാം തുറന്നു പറഞ്ഞാല്‍ മതി

അയാള്‍ യുഎസ്സില്‍ എഞ്ചിനീയര്‍ ആണ്, നമ്മുടെ ബന്ധത്തിനെ പറ്റി അറിഞ്ഞാലും അവിടുത്തെ സംസ്കാരത്തില്‍ അതൊന്നും അയാള്‍ക്ക്‌ ഒരു പ്രശ്നവും ഉണ്ടാവില്ല, ഹി ഈസ്‌ ബോണ്‍ ആന്‍ഡ്‌ ബ്രോട്ടപ്‌ ദേര്‍ മാത്രമല്ല, എന്നെ മാത്രമല്ല, അച്ഛന്റെ അസ്സെറ്റ്സും  അയ്യാളെ ആകര്ഷിചിട്ടുണ്ടാകും!

നമ്മുടെ ആ വീഡിയോ അയ്യാളെ കാണിച്ചാലോ, അയാള്‍ക്ക് വിശ്വസിച്ചല്ലേ മതിയാകൂ, എന്തായാലും ഒരു പുരുഷന്റെ എച്ചില്‍...............  ........ 

ഛെ.. നീ എന്താണീ  പറയുന്നത്, നീ അത് ഡിലീറ്റ് ചെയ്തു എന്നല്ലേ പറഞ്ഞത്, അപ്പൊ നീ എന്നെ ചതിക്കുകയായിരുന്നു അല്ലെ?

ലിസ്സന്‍ ടു മി താര, അങ്ങനെ അല്ലമൊബൈലില്‍ നിന്നും  ഫോട്ടോസ് കോപ്പി ചെയ്ത കൂട്ടത്തില്‍ ആ വീഡിയോ കൂടി എന്റെ കമ്പ്യൂട്ടറില്‍ ഉണ്ട്, പക്ഷെ നിന്നെ ഇടയ്ക്കു കാണാന്‍ മാത്രം, നിന്നെ എപ്പോഴും കിട്ടില്ലല്ലോ, അപ്പോള്‍ വെറുതെ നോക്കി കിടക്കാന്‍ മാത്രം, പിന്നെ നീയല്ലാതെ എനിക്ക് വേറെ ആരാ ഉള്ളത് പിന്നെ ഇതൊക്കെ എനിക്ക് മാത്രം കാണാനുള്ളതല്ലേ?

വേണ്ട ജീവന്‍ അത് ഡിലീറ്റ് ചെയ്യാതെ ഇനി നീ എന്നെ വിളിക്കേണ്ട, സംസാരിക്കുകയും വേണ്ട. അത് വേറെ ആരെങ്കിലും ഒന്ന് കണ്ടാല്‍ എന്ന് നീ ആലോചിച്ചിട്ടുണ്ടോ, പിന്നെ നമുക്ക് ഇവിടെ ഈ ലോകത്ത് ജീവിക്കാന്‍ കഴിയുമോ, പ്ലീസ്‌ ജീവന്‍ അത് ഡിലീറ്റ് ചെയ്യ്‌!

ശരി, ഇതാ ചെയ്തിരിക്കുന്നു, ഇനി എനിക്കിത് വേണ്ട, അല്ലെങ്കിലും നീ എന്റെ മനസ്സിലില്ലേ, പിന്നെതിന്നാ ഈ വീഡിയോ!. പക്ഷെ നീ കുറച്ചു കാലം കൂടെ കാത്തിരിക്കണം.

പറ്റില്ല ജീവന്‍, നിനക്കെന്റെ വീട്ടുകാരെ അറിയില്ല, ജീവിച്ചിരിക്കുമ്പോള്‍ ഈ വിവാഹത്തിന് അവരാരും സമ്മതിക്കില്ല, ഒരു വഴിയെ ഉള്ളൂ, ഞാന്‍ ഇറങ്ങിവരാം, നീ എന്നെ വന്നു വിളിച്ചാല്‍ മതി, നമുക്ക് ദൂരെ എവിടെയെങ്കിലും പോയി ജീവിക്കാം, ആരും കാണാത്ത ഒരിടത്ത്!

എന്ത് തിന്നും?, എവിടെ ഉറങ്ങും?, താര നീ ഈ അനുഭവിക്കുന്ന സൌഭാഗ്യങ്ങളൊന്നും  തരാന്‍ എനിക്ക് കഴിയില്ല, പിന്നെ ആരും കാണാത്ത ഒരിടം മാത്രമേ എനിക്കറിയൂ, അവിടെ നമ്മളെ തിരഞ്ഞു ആരും വരില്ല, നമുക്ക് പോകാം താര, ഇപ്പോള്‍ തന്നെ, നീ ഒരുക്കമാണോ?

നീ പറഞ്ഞാല്‍ ഞാന്‍ എന്ത് ചെയ്യും ജീവന്‍, പക്ഷെ എങ്ങിനെ?

നമുക്ക് മരിക്കാം, ഒന്നിച്ചു, ഒരേ സമയം, പക്ഷെ അതിനു മുന്പ് ഒരു കത്തെഴുതണം, അതായത്, നമ്മള്‍ സ്വമനസ്സോടെ ആണ് മരിക്കുന്നത് എന്ന്, ആര്‍ക്കും നമ്മള്‍ കാരണം ഒരു ബുദ്ധിമുട്ടും വരരുത്, പെട്ടന്ന്‍ ഒരു കടലാസ് എടുക്കൂ , എന്നിട്ട് ഞാന്‍ പറയുന്നത് പോലെ എഴുതൂ

സസ്നേഹം
ഞാന്‍ പോകുന്നു, എന്റെ മാത്രം ലോകത്തേക്ക്, ഞാന്‍ എന്റെ സ്വന്തം ഇഷ്ടപ്രകാരം നടത്തുന്ന ഈ യാത്ര എന്റെ മാത്രം തീരുമാനമാണ്.
                                         ഒപ്പ്

എഴുതിയോ?

കഴിഞ്ഞു, ഞാന്‍ ഈ മേശപ്പുറത്ത് വെക്കുന്നു,

വേണ്ട തലയിണയുടെ അടിയില്‍ വെച്ചോളൂ അതാണ്‌ നല്ലത്

ശരി , നിനക്കേറ്റവും ഇഷ്ടമുള്ള ഈ നീല ഷാള്‍ ഞാന്‍ കൊണ്ടുവരുന്നുട് ജീവന്‍, തേങ്ങലിനിടയിലും ചിരിക്കാന്‍ ശ്രമിച്ചുകൊണ്ട് അവള്‍ പറഞ്ഞപ്പോള്‍ അവന്‍ തന്റെ ലുങ്കി ഫാനില്‍ കുടുക്കി കുരുക്ക് കെട്ടുകയായിരുന്നു.

ഞാനും റെഡിയായി താര, ഇനി മെല്ലെ ഈ കസേര ഒന്ന് തട്ടിയാല്‍ മതി, കൌണ്ട് ഡൌണ്‍ നിന്ടെ വകയാകട്ടെ , പത്തു മുതല്‍ വേണ്ട മൂന്നു മുതല്‍ മതി, പൂജ്യത്തില്‍ കസേര തട്ടി മറിക്കണം!

ശരി, പക്ഷെ എനിക്ക് പേടിയാകുന്നു ജീവന്‍, നീ എന്റെ കൂടെ തന്നെ ഉണ്ടാവില്ലേ?

നിന്നെ പിരിയാതിരിക്കാന്‍ വേണ്ടി മാത്രമല്ലെ താരാ ഇതെല്ലാം ധൈര്യമായി എണ്ണൂ...

...............3.............…2............…1...............0….........

 ഒരു ഞെട്ടല്‍, ശരീരം ഒന്ന് പിടഞ്ഞു, മൊബൈല്‍ കയ്യില്‍ നിന്നും തെറിച്ചുപോയി, കരഞ്ഞു വിളിക്കാന്‍ ശ്രമിച്ചെങ്കിലും ശബ്ദം പുറത്തേക്കു വന്നില്ല, കെട്ടഴിക്കാന്‍ ഒരു വിഫല ശ്രമം, പറ്റുന്നില്ല, കണ്ണുകള്‍ പുറത്തേക്കു തള്ളി, കൈകള്‍ കുടഞ്ഞു സ്വന്തം ശരീരത്തില്‍ തന്നെ അള്ളിപ്പിടിച്ചു പിന്നെ ആകെ ഇരുട്ട്!

കണ്ണ് തുറന്നത് ഒരു മായാലോകത്ത്, ദൈവമേ, ഇതാണോ സ്വര്‍ഗം, ചുറ്റും മാലാഖമാരോ?, അവ്യക്തമാണ്,പക്ഷെ എല്ലാവരും ധൃതിയിലാണ്, എന്തൊക്കെയോ ചെയ്യുന്നു, മീശയുള്ള കണ്ണട വച്ച തടിച്ച ഒരാള്‍ വന്നു കണ്ണില്‍ ടോര്‍ച്ചടിച്ചു നോക്കിയപ്പോഴാണ് കഴുത്തില്‍ കിടക്കുന്ന പാമ്പ് കണ്ടത്, അല്ല പരമ ശിവനല്ല, പാമ്പുമല്ല, ഡോക്ടറാണ്, കഴുത്തില്‍ സ്ടെത്തും!

ഒന്‍പതു ദിവസമായി ഈ കിടപ്പ് എന്ന് അമ്മ പറഞ്ഞപ്പോള്‍ അത്ഭുതം തോന്നി, ഒപ്പം സങ്കടവും, അവള്‍ ഇപ്പോഴും എന്നെ കാതിരിക്കുകയാകും സ്വര്‍ഗത്തില്‍, ഒറ്റയ്ക്ക്, കണ്ണില്‍ നിന്നും കണ്ണീര്‍ ഉതിര്‍ന്നപ്പോള്‍ അമ്മ കയ്യില്‍ പിടിച്ചു വിതുമ്പി.

പിന്നെയും രണ്ടാഴ്ചത്തെ ഹോസ്പിറ്റല്‍ വാസം, ഇടതു കാല്‍ മരവിച്ചിരിക്കുന്നു,ഇടതു കയ്യിനും ഒരു വിറയലുണ്ട് ഒരു മാസമോ അതില്‍ കൂടുതലോ വേണ്ടിവരും എന്നാണ് ഡോക്ടര്‍ പറഞ്ഞത്, തലയില്‍ നല്ലൊരു മുറിവുണ്ട്, ഫാന്‍ പൊട്ടി വീണത് തലയുടെ വലതുഭാഗത്ത്‌ നല്ല ഒരു ക്ഷതം ഏല്‍പ്പിച്ചിരിക്കുന്നു, ചെറിയ ബ്ലീഡിംഗ് തലച്ചോറില്‍ ഉണ്ടായി എന്നാണ് ഡോക്ടര്‍ സൂചിപ്പിച്ചത്, സംസാരിക്കാന്‍ ബുദ്ധി മുട്ടുണ്ട്, നാവു കുഴയുന്ന പോലെ, അമ്മയ്ക്കും പലതും മനസ്സിലാകുന്നില്ല, കട്ടിലില്‍ നിന്നും അടിയില്‍ തൂക്കിയിട്ട ബാഗിലേക്ക് നീണ്ടു പോകുന്ന കുഴലില്‍ ഇടയ്ക്കിടെ മഞ്ഞക്കുമിളകള്‍ സഞ്ചരിക്കുന്നു ( അതോ മഞ്ഞയില്‍ വെള്ള കുമിളകള്‍?)

ഒരു കയ്യില്‍ വടിയൂന്നി വീട്ടില്‍ കയറുമ്പോള്‍ അമ്മ മറുകയ്യില്‍ മുറുക്കെ പിടിച്ചിരുന്നു,

നീ ഇവിടെ ഇരിക്ക് അമ്മ ഒന്ന് കുളിക്കട്ടെ, ഈ ആസ്പ്പത്രി മണവുമായി അടുക്കളയില്‍ കയറിയാല്‍ ശരിയാകില്ല,അല്ല, നീ ഇത് കണ്ടോ, അമ്മ ഒരു കല്യാണക്കത്തു നീട്ടി!

ചോരച്ചുവപ്പ് നിറത്തില്‍ ഒരു കത്ത്, സ്വര്‍ണ്ണ നിറത്തില്‍ എഴുതിയിരിക്കുന്നു,

താര വെഡ്സ് ശേഖര്‍

അടുത്ത ഞായറാഴ്ച.

ആ കുട്ടി ഇവിടെ വന്നിരുന്നു ഇന്നലെ, ഒരു വെള്ളം പോലും കുടിക്കാന്‍ നിന്നില്ല, നീ കിടപ്പിലാണെന്ന് അറിഞ്ഞിട്ടില്ല എന്ന് തോന്നുന്നു, ഒന്നും ചോദിച്ചില്ല, ഞാന്‍ പറഞ്ഞതുമില്ല, നാലാളോട് പറയാന്‍ പറ്റുന്ന സംഗതിയല്ലല്ലോ നീ കാട്ടിക്കൂട്ടിയത്!

അമ്മ പോയപ്പോഴേക്കും കമ്പ്യൂട്ടര്‍ ഓണ്‍ ചെയ്തു റീ സൈക്കിള്‍ ബിന്‍ തുറന്നു തിരയുകയായിരുന്നു അയാള്‍, കണ്ണുകള്‍ ചുവന്നിരുന്നു, യു ടുബിന്റെ ഞരമ്പുകളിലേക്ക്‌  ഒരു  മൊബൈല്‍ ക്ലിപ്പ് കൂടി ഇന്ജെക്റ്റ് ചെയ്യുമ്പോള്‍ ആ കൈകള്‍ വിറക്കുന്നുണ്ടായിരുന്നില്ല!

Sunday 10 February 2013

ഒടി

കടയിലേക്ക് ആഞ്ഞു വലിച്ചു നടക്കുമ്പോഴാണ് ആ തിളങ്ങുന്ന കണ്ണുകള്‍  ശ്രദ്ധിച്ചത്,  പെട്ടെന്ന് തന്‍റെ കാലുകള്‍ക്ക് നീളം വച്ചതവന്‍ തിരിച്ചറിഞ്ഞു , തിരിച്ചു വരുമ്പോഴും നെഞ്ചിടിപ്പ് കൂട്ടിയ ആ കണ്ണുകള്‍ അവിടെ തന്നെ ഉണ്ടായിരുന്നു, പക്ഷെ അതിന്‍റെ ഉടമയുടെ രൂപം കരിമ്പൂച്ചയില്‍ നിന്നും ഒരു നായയിലേക്ക് മാറിയിരുന്നു. കൂട്ടുകാരനെ ജാതിപ്പേര് വിളിച്ച് അപമാനിച്ചതില്‍ അവന് അതിയായ ഖേദം അനുഭവപ്പെട്ടു!

Saturday 9 February 2013

വീര്യം

അടി മുഖം കൊണ്ട് തടുത്ത് അവന്‍ പിന്നെയും വെല്ലു വിളിച്ചു !

മരണം

ആഗ്രഹങ്ങളുടെ അടിമത്തത്തില്‍ നിന്നും എനിക്ക് മോചനം ലഭിച്ചു, എന്നെന്നേക്കുമായി!

Friday 8 February 2013

പോസ്റ്റ്മോര്‌ട്ടം

ആത്മഹത്യ എന്ന് റിപ്പോര്‍ട്ടില്‍ എഴുതിച്ചേര്‍ത്തത്, ആരോ തകര്‍ത്ത ഹൃദയം ഡോക്ടര്‍ കാണാഞ്ഞിട്ടാണോ?

ഭക്തി

അമ്പലത്തിന്‍റെ പുറത്തു നിന്ന് അയാള്‍ ഉള്ളില്‍ തട്ടി പ്രാര്‍ഥിച്ചു
" ദൈവമേ, പുത്തന്‍ ചെരിപ്പാണ്, കാത്തോളണെ"!

Thursday 7 February 2013

പ്രേമം

അവന്‍റെ മുഖത്തെ സ്നേഹം മനസ്സിലില്ലായിരുന്നു
അവളുടെ മുഖത്തെ ദേഷ്യവും!

Tuesday 5 February 2013

വയറ്റിപ്പിഴപ്പ്‌


വെയില്‍ തന്‍റെ ഫണങ്ങളുയര്‍ത്തിയാടിയപ്പോഴും
ഞാന്‍ അതിന്‍റെ തണലില്‍ നിന്നു
മരിക്കാതിരിക്കാന്‍ വേറെന്തു ചെയ്യാന്‍ !

Sunday 3 February 2013

കാഴ്ച


മണല്‍പ്പരപ്പിലൂടെ കണ്ണോടിച്ചപ്പോള്‍
നല്ല ഭംഗി, ചിത്രം പകര്‍ത്തിയപ്പോള്‍ അതി ഭംഗി!
കേടായ വണ്ടിയെയും ഡ്രൈവറെയും
കണ്ടപ്പോള്‍ അരിശം തോന്നി
വെയില്‍ ചൂട് തൊലി തുളച്ചപ്പോള്‍
ചിത്രങ്ങള്‍ മങ്ങിയ പോലെ!

Thursday 31 January 2013

പീഡനം

അവളുടെ മാറിടം തുരന്നു ചോര കുടിക്കുമ്പോള്‍ അപ്പുറത്ത് സുഖനിദ്രയിലായിരുന്ന അയാളെ കൊതുകുകള്‍ ശ്രദ്ധിച്ചതു പോലുമില്ല !

Wednesday 30 January 2013

പ്രസവം 2033

" വളരെ ശ്രദ്ധിച്ചു നോക്കണം കേട്ടോ , ഒക്കെ കള്ളത്തരങ്ങളാ !"
അവള്‍ അവനോട് അടക്കം പറഞ്ഞു.
 അയാള്‍ കുഞ്ഞിനെ തിരിച്ചും മറിച്ചും നോക്കുന്നത് കണ്ട് നേഴ്സ് ചെറു ചിരിയോടെ പറഞ്ഞു,
" പേടിക്കേണ്ട സര്‍ , ഇത് സിറ്റി യിലെ ഏറ്റവും നല്ല ഹോസ്പിറ്റലാണ്, ഇവിടെ നൂറ് ശതമാനം ഉറപ്പുള്ള പ്രൊടെക്റ്റ് മാത്രമേ കിട്ടൂ, ഇതാ ഇത് നോക്കൂ, നേഴ്സ് കുട്ടിയുടെ ചന്തിയില്‍ ചൂണ്ടിക്കാണിച്ചു, അവിടെ ഒരു സ്റ്റിക്കര്‍ ഒട്ടിച്ചു വെച്ചിരുന്നു
" ക്വാളിറ്റി ചെക്ട് ഓക്കേ "!

Saturday 26 January 2013

ശുഭ ദിനം..



   ആഹ്ലാദമാണ്‌ ഇന്ന് എന്നെ വിളിച്ചുണര്‍ത്തിയത്, കിളികള്‍ ചിലക്കുന്നതും, അണ്ണാന്മാരുടെ കലപില ശബ്ദവും ഒക്കെയുണ്ടെങ്കിലും,അതിന്‍റെ എല്ലാം മറവില്‍ മെല്ലെ ഒളിച്ചിരിക്കുന്ന ശാന്തത പ്രഭാതത്തെ കൂടുതല്‍ ഗംഭീരമാക്കി.

   ഈ തണുത്ത പ്രഭാതം മെല്ലെ ഇളവെയിലേറ്റു വിടരുമ്പോള്‍ മണ്ണിലേക്ക് ഊര്‍ന്നു വീഴാന്‍ ഊഴവും കാത്ത് പട്ടാളക്കാരുടെ അച്ചടക്കത്തോടെ വരിവരിയായി മഞ്ഞു തുള്ളികള്‍ പുല്‍നാമ്പുകളില്‍ കാണപ്പെട്ടു, ആവി പറക്കുന്ന ചായ ഊതി ഊതി കുടിക്കുന്നതും നോക്കി അവള്‍ അരികിലിരുന്നപ്പോള്‍ വാസന സോപ്പിന്‍റെ പരിമളം പുതിയൊരു അനുഭൂതി പകര്‍ന്നു. അവളുടെ ഈറന്‍ മുടിത്തുമ്പുകള്‍ എന്നെ തലോടിയപ്പോള്‍ ഒരു ഞെട്ടലോടെ ഞാന്‍ എന്‍റെ കൈവലിച്ചു, അത് കണ്ട് അവള്‍ ഒരു കുസൃതിച്ചിരിയോടെ പിന്നെയും എന്നോട് ചേര്‍ന്നിരുന്നു. എന്‍റെ കൈകളില്‍ തൂങ്ങി ചേര്‍ന്നുകൊണ്ട് അവള്‍ എന്നോട് ചോദിച്ചു,

“ എന്താ ത്ര വല്യ ആലോചന?"

   തികച്ചും ഒഴിഞ്ഞു കിടന്നിരുന്ന മനസ്സിലേക്ക് ഞാന്‍ എത്തി നോക്കിയപ്പോള്‍, അവളോട്‌ എന്തുത്തരം പറയണം എന്ന് ഞാന്‍ ആലോചിച്ചപ്പോള്‍, ഒരു തിരിശ്ശീലയിലെന്ന പോലെ പലതും ഓടിക്കളിച്ചു, ഒരു കുട്ടിയുടെ കൌതുകത്തോടെ ഞാന്‍ അതില്‍ ഒരു ചിത്രം തിരഞ്ഞെടുത്തു, ഒരു ചുംബനത്തിന്റെ ചിത്രം , ഒരു തെരുവിലെ പ്രധാനവീധിയില്‍ വച്ച്  അവള്‍ എനിക്ക് തന്ന ആദ്യ സ്നേഹ മുദ്ര. വര്‍ഷങ്ങള്‍ പലതു കഴിഞ്ഞിട്ടും, സ്നേഹത്തിന്റെയും, പ്രേമത്തിന്റെയും, കാമത്തിന്റെയും, ഉജ്ജ്വലമായ പല നാളുകള്‍ കടന്നുപോയിട്ടും, ഇന്നും ഞാന്‍ മനസ്സിന്‍റെ അറയൊന്നില്‍ സൂക്ഷിക്കുന്ന ഒരോര്‍മ്മ, രോമങ്ങള്‍ എഴുന്നു നില്‍ക്കും വിധം എന്നെ പുളകിതനാക്കുന്ന ഒരു ഓര്‍മ്മ, എന്നെന്നേക്കുമായി നഷ്ടപ്പെട്ട, കാലപ്രയാണത്തില്‍ പിന്തള്ളപ്പെട്ട, ഇനി ഒരിക്കലും തിരിച്ചു കിട്ടില്ലെന്നും, ആവര്‍ത്തിക്കില്ലെന്നും അറിഞ്ഞിട്ടും അതിനായി ആശിക്കുന്ന ഒരേ ഒരോര്‍മ്മ!

   പലപ്പോഴും തോന്നാറുണ്ട്, ഒരിക്കല്‍ കൂടി അവിടെ പോകാന്‍,
അവളോടൊപ്പം, അതെ സ്ഥലത്ത്, അതേ സ്ഥാനത്ത്, പിന്നെ അത്ഭുതത്തിന്റെയും, അവിശ്വസനീയതയുടെയും, സദാചാര ഭയത്തിന്റെയും  പാരമ്യത്തില്‍ അന്ന് തിരികെ കൊടുക്കാന്‍ കൊടുക്കാന്‍ സാധിക്കാത്ത ഒരു മറു ചുംബനം കൊണ്ട് അവളുടെ കവിളുകളെ പുളകം കൊള്ളിക്കാന്‍ ! 

   പിന്നീട് ആ ദിവസം എന്നെന്നും ഞാന്‍ ആഘോഷിക്കും പുതിയൊരു ജന്മത്തിന്റെ തുടക്കം പോലെ.....

   ഒരു മിന്നല്‍ പിണരിന്റെ വേഗത്തില്‍ ഓടിവന്ന ചിന്താ ശകലങ്ങളെ മുഖത്ത് വരാതിരിക്കാന്‍ കലുഷമായി ശാസിച്ച്, ഞാന്‍ ഒരു ചെറുപുഞ്ചിരി അണിഞ്ഞ് പറഞ്ഞു “ ഒന്നൂല്ല്യ! ”

Tuesday 22 January 2013

മരണം


വീണ്ടുമൊരു തണുത്ത പ്രഭാതം വിഷാദത്തിന്റെ അലകള്‍
ഉള്ളിലുയര്‍ത്തിക്കൊണ്ട് കടന്നുവന്നു. തണുത്ത കരങ്ങള്‍ ചുറ്റിപ്പിടിക്കുമ്പോള്‍ എല്ലുകള്‍ നുറുങ്ങുന്ന വേദന, വീശുന്ന കാറ്റിലും ഒരു മരണ ഗന്ധം. മറ്റൊരു ദുരിതകാലത്തിനെ വരവേല്‍ക്കാനുള്ള തിടുക്കം അറിഞ്ഞുകൊണ്ടാകണം, പക്ഷികള്‍ പടിഞ്ഞാറ് ലക്ഷ്യമാക്കി പറക്കുന്നത്, ഉറുമ്പുകള്‍ വരിവരിയായി നീങ്ങുന്നത്‌ കണ്ടപ്പോഴാണ് ഞാന്‍ അവയെ ഒരു കൌതുകത്തിനെന്ന പോലെ പിന്‍തുടര്‍ന്നത്, വെറും നിലത്ത് വെള്ള തുണിയില്‍ മൂടി പുതച്ചു കിടക്കുന്ന എന്നെ കണ്ടപ്പോഴാണ് ഞാന്‍ പിന്നെ ആരാണെന്ന് ഞാന്‍ എന്നോട് തന്നെ ചോദിച്ചത്....

Tuesday 15 January 2013

ന്യായ വിധി

കൊതിയടക്കാനാകാതെ രാജാവ് പ്രജയുടെ വീട്ടില്‍ കയറി കപ്പയും മീനും എടുത്ത് കഴിച്ചു!

" എന്ത് നല്ല രാജാവ്" ജനങ്ങള്‍ അടക്കം പറഞ്ഞു

വിശപ്പ്‌ സഹിക്കാന്‍ വയ്യാതെ കോരന്‍ കൊട്ടാരത്തിലെ അടുക്കളയില്‍ നിന്നും ഒരു പിടി ചോറ് വാരി വായിലാക്കി

" അഹങ്കാരത്തിന് മരണ ശിക്ഷ തന്നെ വേണം രാജാവേ !" ജനങ്ങള്‍ ഒന്നടങ്കം ആക്രോശിച്ചു!

രാഷ്ട്രീയം

നിറം മാറിയ ഓന്തിനെ വേറൊരു പാര്‍ട്ടി ഏറ്റെടുത്തു!

Sunday 13 January 2013

അവസ്ഥ

അന്ന് : മഴ കണ്ടപ്പോള്‍ തവള കരഞ്ഞു
ഇന്ന്: ഒരു തുള്ളി വെള്ളത്തിനായ്‌ ദാഹിച്ച് തവള കരഞ്ഞു!

വിശപ്പ്‌

" നിനക്ക് എന്നെ മാത്രം സ്നേഹിച്ചു കൂടെ?" ഒരു  പൂവ് ശലഭത്തിനോട് ചോദിച്ചു

" നിനക്ക് നമ്മുടെ കുഞ്ഞുങ്ങളാണ് പ്രധാനം, എനിക്ക് എന്‍റെ വിശപ്പും!"

ആശ

ബലിച്ചോര്‍ കൊത്തിതിന്നുന്നതിനിടയില്‍ കാക്ക മനസ്സിലോര്‍ത്തു
" എന്നാ ദൈവമേ ഒരു ബിരിയാണി കിട്ടുന്നത്?! "

വഴിപാട്

ദക്ഷിണയായി ഒറ്റ രൂപ തുട്ട് വച്ചപ്പോള്‍ തിരുമേനി എന്നെ രൂക്ഷമായി ഒന്ന് നോക്കി

ദുഖം..!


കുറേ മോഹിച്ചെങ്കിലും കുറച്ചേ കിട്ടിയുള്ളൂ, അതുകൊണ്ട് തന്നെ സന്തോഷം തോന്നി!

മാ നിഷാദാ..

ഹിംസയെ ഒരു ദയവുമില്ലാതെ സര്‍വ്വ നാശം ചെയ്യുന്നവന്, അഹിംസയെ പറ്റി വീമ്പു പറയാന്‍ എന്ത് അവകാശം?

Thursday 10 January 2013

ദാരിദ്ര രേഖ.

ഓട്ടോക്കാരനോട്  വെയിറ്റ് ചെയ്യാന്‍ പറഞ്ഞ് തിരിഞ്ഞു നോക്കിയപ്പോഴാണ് റേഷന്‍ കടയിലെ വരിയുടെ നീളം അയാള്‍ ശ്രദ്ധിച്ചത് !

പ്രതീക്ഷ

അയാളുടെ മാറിലെ ചൂടു പറ്റി അവള്‍  ഭര്‍ത്താവിന്‍റെ അടുത്ത വരവിനായ് കാത്തു കിടന്നു

കാഴ്ച

വണ്ടി തട്ടി റോഡില്‍ വീണു കിടക്കുന്ന സ്തീയുടെ മാറില്‍ ചോരയില്‍ കുതിര്‍ന്ന അഞ്ചു പവന്‍റെ താലിമാല കണ്ട് അയാള്‍ ഓടിയടുത്തു.

Tuesday 8 January 2013

വിലക്കുകളുടെ കള്ളത്താക്കോല്‍


e മഷി പുതുവത്സരപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചത്

"ഹാപ്പി ബര്‍ത്ത് ഡേ വിഷ്ണു ! "

    അനുവാണ് ഫോണില്‍ , അല്ലെങ്കിലും കുറെ കാലമായി എല്ലാ വര്‍ഷവും തന്നെ വിളിച്ച് മറക്കാതെ ബര്‍ത്ത് ഡേ വിഷ് ചെയ്യുന്നത് അവളാണല്ലോ. പക്ഷെ അത് അവള്‍ നന്നായി മുതലെടുക്കാറുമുണ്ട്, ഇന്നത്തെ അവളുടെ ഷോപ്പിംഗ്‌ ,കറക്കം തീറ്റയടക്കം എല്ലാം തന്‍റെ ചിലവിലായിരിക്കും. പക്ഷെ അവസാനം എന്തെങ്കിലുമൊക്കെ ഒരു സമ്മാനം, അത് ഉറപ്പാണ്, എത്ര ചെറുതാണെങ്കിലും!

താങ്ക്സ് അനു, അപ്പൊ വൈകീട്ടെന്താ പരിപാടി?

     ഒന്നുമില്ല മോനെ, ഇന്ന് എല്ലാം എന്‍റെ വകയാണ്, മറന്നോ, ഇപ്പൊ ഞാനും ഏര്‍നിംഗ് മെമ്പര്‍ ആണ്, അപ്പൊ ഇന്നത്തെ നിന്‍റെ പിറന്നാള്‍ നമ്മള്‍ പൊടിപൊടിക്കുന്നു, നീ ഒരു കാര്യം ചെയ്യ്‌, ഒരു ആറര മണിയാവുമ്പോള്‍ എന്‍റെ പാര്‍ലറിന്റെ മുന്‍പില്‍ വരണം, ഓക്കേ?

ഓക്കേ!

    ദൈവമേ, ഇനി ഇന്ന്‍ എന്ത് കുരിശാണാവോ ഈ പെണ്ണിന്‍റെ വക! കഴിഞ്ഞപ്രാവശ്യം സിനിമക്ക് പോയപ്പോള്‍ പുറകിലിരുന്നു താന്തോന്നിത്തരം കാണിച്ച ചെറുക്കന്റെ തന്തക്കു വിളിച്ചതാണ് , ഒറ്റ മോളായതിന്റെ അഹങ്കാരം കുറെ അധികമില്ലേ എന്ന് ചിലപ്പോഴൊക്കെ തോന്നിപ്പോയിട്ടുണ്ട്, പക്ഷെ ഉള്ളിന്റെ ഉള്ളില്‍ സ്നേഹിക്കാന്‍ മാത്രമേ അവള്‍ക്കറിയൂ,

    വീടു വിട്ട് ഈ നഗരത്തില്‍ വന്നു കയറിയപ്പോള്‍ ആകെ ഒരു ആശ്വാസം ഏക സുഹൃത്തായിരുന്ന അവളായിരുന്നു, അച്ഛന്റെ ഉറ്റ സുഹൃത്ത് കോശി അങ്കിളിന്റെ മകള്‍ . അവിടെ വീട്ടില്‍ നില്‍ക്കാമെന്നും അവിടെ നിന്ന് തന്നെ ജോലിക്ക് പോകാമെന്നും ആന്റിയും അങ്കിളും നിര്‍ബന്ധം പിടിച്ചെങ്കിലും താന്‍ സ്നേഹപൂര്‍വ്വം നിരസിച്ചതാണ്. കാരണം മറ്റൊന്നുമല്ല, അവര്‍ നോണ്‍ വെജ് സ്ഥിരമായി ഉണ്ടാക്കുന്നതും കഴിക്കുന്നതുമാണ്, താനാകട്ടെ ശുദ്ധ ബ്രാഹ്മണന്‍, അപ്പോള്‍ തനിക്കായി പ്രത്യേകം ഭക്ഷണം ഒക്കെ ഉണ്ടാക്കുക എന്നത് ആന്റിക്കൊരു ബുദ്ധിമുട്ടായിത്തീരും!

    പലപ്പോഴും ആലോചിച്ചിട്ടുണ്ട് ഒന്ന് മാറിയാലോ എന്ന്, അച്ഛന്‍ ചിലപ്പോള്‍ ഒന്നും പറയില്ലായിരിക്കാം, പക്ഷെ അമ്മയും അമ്മമ്മയും തനി നാട്ടിന്‍ പുറത്തുകാരാണ്, അവര്‍ക്കിതൊന്നും ഉള്‍ക്കൊള്ളാന്‍ കഴിയില്ല, ഒരു ദ്ദൂര യാത്ര കഴിഞ്ഞു വന്നാല്‍ പോലും കുളിക്കാതെ മനക്കുള്ളിലേക്ക് അമ്മമ്മ കേറ്റില്ല! മാത്രമല്ല ഇതൊക്കെ തനിക്ക് ഇഷ്ടപ്പെടുമോ എന്നും അറിയില്ല!

    അനു തന്നെ തന്‍റെ ഏറ്റവും നല്ല സുഹൃത്തായിട്ടാണ് കാണുന്നത്, ഒരു ചേട്ടന്‍ ഇല്ലാത്തതിന്‍റെ കുറവും അവള്‍ക്കു തോന്നുന്നുണ്ടാവണം. പക്ഷെ ആദ്യമൊക്കെ ഈ പെരെടുത്തുള്ള വിളി തനിക്കു തീരെ ബോധിച്ചിരുന്നിരുന്നില്ല, ഒന്നുമില്ലെങ്കിലും മൂന്നാല് വയസ്സിന്‍റെ വ്യത്യാസമില്ലേ! പക്ഷെ പിന്നീട് അതൊരു ശീലമായി.

      നഗരത്തിന്റെ തിക്കിലും തിരക്കിലും പെട്ട് മുക്കി മൂളി ബസ്‌ അവിടെ എത്തിയപ്പോള്‍ ആറര മണി കഴിഞ്ഞിരുന്നു. അക്ഷമയായി ബ്യുട്ടി പാര്‍ലറിനു മുന്നില്‍ കാത്തു നില്‍ക്കുന്നുണ്ടായിരുന്നു അവള്‍ !

നിനക്കൊരു ബൈക്ക് വാങ്ങിക്കൂടെ? കുറ്റപ്പെടുത്തലിന് ഒരു ശാസനയുടെ സ്വരം!

    അവളുടെ സ്കൂട്ടിയുടെ പുറകിലിരുന്നു നഗരത്തിരക്കിലൂടെ പറക്കുമ്പോള്‍ ഒരു സങ്കോജം തോന്നാതിരുന്നില്ല, പെട്ടന്ന് താന്‍ ചെറുതായതുപോലെ!, ചുറ്റുപാടും നിന്നുള്ള ഓരോ നോട്ടവും ഒരു കളിയാക്കല്‍ പോലെ!

അല്ല എങ്ങോട്ടാണീ യാത്ര?

      ഇന്ന് ഞാന്‍ നിനക്ക് ഒരു പുതിയ ജീവിതം തരും, ഒരു പുതിയ ലോകത്തിലേക്കുള്ള ഒരു ജാലകം! ഇപ്പൊ ഇത്ര മാത്രമറിഞ്ഞാല്‍ മതി, ബാക്കി നേരില്‍ !

    "ചൈനീസ്‌ ഗാര്‍ഡന്‍ " ചുവന്ന ബോര്‍ഡില്‍ സ്വര്‍ണ്ണ നിറത്തില്‍ എഴുതി വച്ചിരിക്കുന്ന ഒരു ബോര്‍ഡിനു താഴെ അനു വണ്ടി പാര്‍ക്ക് ചെയ്തു രണ്ടു ചൈനീസ് യോദ്ധാക്കളെ അനുസ്മരിപ്പിക്കുന്ന വേഷവിധാനങ്ങളോട് കൂടിയുള്ള രണ്ടു പ്രതിമകള്‍ വാതിലിന്ന് ഇരു വശവും നിന്നിരുന്നു. ഉള്ളിലേക്ക് കടന്നതും ആനയിച്ചിരുത്താന്‍ രണ്ടു സുന്ദരികള്‍ ! കിമോണോകളും മേക്കപ്പും ധരിച്ച അവരെ കണ്ടപ്പോള്‍ താന്‍ ഒരു നിമിഷം ചൈനയിലെത്തിയോ എന്ന് സംശയം തോന്നിപ്പോയി, ഉള്ളില്‍ ആകെ ഒരു അരണ്ട വെളിച്ചം മാത്രം, ചുവപ്പിന്റെ അതിപ്രസരം നിറഞ്ഞു കാണുന്നു, കാഷ് കൌണ്ടറിന്‍റെ മുകളില്‍ ഒരു കുബേരന്റെ പ്രതിമ വച്ചിരിക്കുന്നു, അതിനു പുറകില്‍ ചൈനീസ്‌ മീശയും വസ്ത്രധാരണവുമായി ഒരാള്‍ മെല്ലെ തലകുനിച്ചു വണങ്ങി!

    ടേബിളില്‍ രണ്ട് മെനു കാര്‍ഡുകള്‍ ഉണ്ടായിരുന്നു, ചുവപ്പ് കാര്‍ഡിന്റെ പുറത്ത് " നോണ്‍ വെജിറ്റെരിയന്‍ എന്നും, പച്ചക്ക് മുകളില്‍ വെജിറ്റേറിയന്‍ എന്നും എഴുതിയിരുന്നു.

പച്ചയെടുത്ത് വായിക്കാന്‍ തുടങ്ങിയപ്പോള്‍ ആദ്യത്തെ പേര് തന്നെ ഞെട്ടിച്ചു

" ഫ്രൈഡ്  സ്പൈസി ബീഫ് ( 香辣素牛肉)"

    ഏയ്‌, എന്തോ പിശക് പറ്റിയുട്ടുണ്ട്, ഒന്ന് കൂടി കാര്‍ഡ്‌ മറിച്ചു നോക്കി, ശരി തന്നെ, വെജിറ്റേറിയന്‍ എന്ന് തന്നെയാണ് എഴുതിയിരിക്കുന്നത്, ഒന്ന് കൂടി കണ്ണോടിച്ചു നോക്കി

ചില പേരുകള്‍ എടുത്തു നില്‍ക്കുന്നു!

" ക്രിസ്പി റോസ്റ്റ് ഡക്ക്  ( 脆皮烧鸭 )"

" ലോജിയാന്ഗ് ഫ്രൈഡ് ഡക്ക്  (罗江豆鸭)"

" ഫ്രൈഡ് ക്രാബ് മീറ്റ്‌ ( 炒素蟹粉) "

അനു ഒരു പരീക്ഷക്കെന്ന പോലെ മെനുവില്‍ മുഴുകിയിരിക്കുകയാണ്

അനൂ, ഇത് നോക്ക്, ഈ വെജ് കാര്‍ഡിലെ ഓരോ ഡിഷസ്!

ഐ തിങ്ക്‌ ദേ ഹാവ് പ്രിന്റെഡ്‌ ഇറ്റ്‌ റോങ്ങ്‌ !കാന്‍ ഐ ഹാവ് യുവേര്‍സ്?

ആ കാര്‍ഡിലും അതെ ഡിഷുകള്‍ അതെ ഓര്‍ഡരില്‍ എഴുതിയിരിക്കുന്നു!

    അനുവിന്‍റെ മുഖത്തേക്ക് നോക്കിയപ്പോള്‍ അവള്‍ ഒരു പൊട്ടിച്ചിരി ഒളിപ്പിച്ചു വെച്ച പോലെ തോന്നി, രണ്ടു വട്ടം എന്താ എന്നുള്ള അര്‍ത്ഥത്തില്‍ പുരികം ഉയര്‍ത്തി കാണിച്ചു

    സത്യത്തില്‍ ദേഷ്യമാണ് വന്നത്, ഇത് ശരിക്കും തോന്നിവാസം തന്നെ, ഇനി ഈ മനസ്സിലാകാത്ത പേരുകള്‍ എന്താണാവോ, വല്ല പട്ടിയോ, പല്ലിയോ പൊരിച്ചതായ്ക്കൂടായ്കയില്ല!

ഉടനെതന്നെ വെയ്റ്ററെ വിളിച്ചു

പിന്നെയും ഒരു ചൈനീസ്‌ വേഷക്കാരന്‍ വിനയത്തോടെ വന്നു നിന്നു

" ഐ അം എ പ്യുര്‍ വെജിറ്റേറിയന്‍ , വാട്ട്‌ ഓള്‍ കാന്‍ ഐ ഹാവ് ഫ്രം ദിസ്‌?"

മേശപ്പുറത്തു നിന്നും പച്ച കാര്‍ഡ്‌ വീണ്ടും എടുത്തു തന്നു കൊണ്ട് ഒരു ചെറു മന്ദസ്മിതത്തോടെ പച്ചമലയാളത്തില്‍ അയാള്‍ പറഞ്ഞു

" ഇതില്‍ നിന്നും എന്തും ഓര്‍ഡര്‍ ചെയ്യാം സര്‍ , ഇതെല്ലാം വെജിറ്റേറിയന്‍ തന്നെ"

ഇത്തവണ ദേഷ്യം പുറത്തേക്ക് വന്നു,

 "പശു വെജിറ്റേറിയന്‍ ആണെന്ന് എനിക്കും അറിയാം എന്ന് വെച്ച് അതിനെ കൊന്ന് കറിവെച്ചാല്‍ അത് വെജിറ്റേറിയന്‍ ആകുമോ?"

ചോദ്യം കേട്ട് ഉറക്കെ ചിരിച്ചത് അനുവായിരുന്നു!

സൊ ഡിയര്‍ , ഹൌ വാസ് ദി സര്‍പ്രൈസ്?

സര്‍പ്രൈസ്, തേങ്ങാക്കുല, ഐ ഡോണ്ട് ഫൈന്‍ട് ദിസ്‌ ഫണ്ണി!

    അടങ്ങ് മാഷേ, അയാള്‍ പറഞ്ഞതാണ് സത്യം, അതെല്ലാം വെജ് ആണ്, ശരിക്കും വെജ് പക്ഷെ ഇറ്റ്‌ ലൂക്സ് ആന്‍ഡ്‌  ടേസ്റ്റ്സ് ലൈക്‌ ഇട്സ് നെയിം!


    അതാണ്‌ മോനെ ചൈന, എന്തും കിട്ടും, കോഴിയിലാതെ മുട്ടയും, ചെടിയിലാതെ കായയും, എന്തിനേറെ പറയുന്നു നിന്നെത്തന്നെ വേറെ ഒന്ന് വേണം എന്ന് പറഞ്ഞാല്‍ ചൈനക്കാരുണ്ടാക്കിത്തരും, ദാറ്റ്‌ ടൂ, മച്ച് ചീപ്പര്‍ ! 


    ഞെട്ടലില്‍ നിന്നും മോചനം കിട്ടുന്നതിനു മുന്‍പേ അനു ഓര്‍ഡര്‍ ചെയ്തു കഴിഞ്ഞിരുന്നു. എല്ലാം വെജ് ഡിഷസ്!

  ഓര്‍ഡര്‍ വരുന്നത് വരെ അവള്‍ ഇടക്കിടക്കായി എന്റെ മുഖം നോക്കി ചിരിയടക്കികൊണ്ടിരുന്നു.

     അങ്ങനെ കുറച്ചു സമയത്തില്‍ ഫ്രൈഡ് റൈസും, ക്രിസ്പി റോസ്റ്റ് ഡക്കും, ഫ്രൈഡ് സ്പൈസി ബീഫും, സെവെന്‍ കളര്‍ ഷിടകെ മഷ്രൂംസും ഞങ്ങളുടെ ടേബിള്‍ കീഴടക്കി!

  അനു തന്നെയാണ് വിളമ്പിയത്, മഷ്രൂം കഴിച്ചെങ്കിലും മറ്റു രണ്ടിലും തൊടാന്‍ മനസ്സനുവദിച്ചില്ല!

കം ഓണ്‍ മാന്‍ , ട്രൈ ഇറ്റ്‌ !

   അറച്ചറച്ച് ഒരു ചെറിയ കഷ്ണം വായിലാക്കി മെല്ലെ രുചിച്ചു, രുചിയുടെ പുതിയോരനുഭൂതി നാവിലൂടെ ഓടി, രസമുകുളങ്ങളെ തലോടി, പിന്നെ മടിച്ചു നിന്നില്ല! 

പുതുമഴ കൊണ്ട മണ്ണിന്‍റെ അനുഭവം സിരകളിലുടനീളം!

   ചൈനയ്ക്കു നന്ദി പറഞ്ഞു കൊണ്ട് അവസാന കഷ്ണവും വായിലാക്കുമ്പോള്‍  വിഷ്ണു ആകെ വിയര്ത്തിരുന്നു, ആ വിയര്‍പ്പിലൊട്ടിയ പൂണൂല്‍ അവന്റെ ദേഹത്ത് പതിഞ്ഞു കിടന്നു!


   ആകലെ ഒരു ദേശത്ത് ഒരു വീടിന്‍റെ തിണ്ണയില്‍ ഒരു സന്ധ്യാ ദീപം പതിവില്ലാതെ   ആളിക്കത്തി!




Monday 7 January 2013

ന്യായവിധി

വെട്ടാന്‍ കൊണ്ടുപോകുന്ന പോത്ത് ഓടുന്ന വണ്ടിയില്‍ നിന്നും വീണ് പരിക്ക് പറ്റി, നാട്ടുകാര്‍ കൈകാര്യം ചെയ്ത ഡ്രൈവര്‍ അത്യാസന്ന നിലയില്‍ ആശുപത്രിയില്‍ !

വിരോധാഭാസം

വിഷം തീണ്ടിയ മാടിനെ കുഴിച്ചുമൂടി, വിഷം തീണ്ടിയ പച്ചക്കറി പുഴുങ്ങിത്തിന്നു.

പടര്‍ച്ച

ചത്തെന്നു ഞാന്‍ പോലും അറിയും മുന്‍പേ ഇന്റര്‍നെറ്റില്‍ പാട്ടായി.

താങ്ങ്

ചോദ്യമില്ലാത്ത ഉത്തരങ്ങള്‍ ബാക്കി വെച്ച് പല്ലി ചത്തു പോയി

Sunday 6 January 2013

ആവര്‍ത്തനം

കടപ്പാട് : ഗൂഗിള്‍
" എന്നെ എത്ര വട്ടം ചുംബിച്ചാല്‍ ആണ് നിനക്ക് മതി വരിക? "

കര കടലിനോട് കളിയായി ചോദിച്ചു

ഒരു പൊട്ടിച്ചിരിയുടെ അവസാനത്തില്‍ പിന്നെയും ഒരു ചുടു ചുംബനത്തില്‍ കടല്‍ മറുപടി അടക്കി.

പീഡനം






അവന്‍ എറിഞ്ഞു പോയ നോട്ടുകള്‍ മുറുകെ പിടിക്കുമ്പോഴും അവളുടെ മനസ്സില്‍ അവന്‍റെ ഭാരിച്ച സ്വത്തുക്കള്‍ തന്നെയായിരുന്നു!

കല്ലെടുപ്പിക്കല്‍

കടപ്പാട് : ഗൂഗിള്‍
എടുത്താല്‍ പൊന്താത്ത ബാഗും ചുമന്ന് സ്കൂളിലേക്ക് പോകുമ്പോള്‍ ഉണ്ണിക്കുട്ടന്‍ തുമ്പിയുടെ ശാപം ഓര്‍ത്തു !

Saturday 5 January 2013

ശീലം

കടപ്പാട് : ഗൂഗിള്‍
വീണു കിടക്കുന്ന പൂവിനെ പലരും കണ്ടു
ചിലര്‍ ചിരിച്ചു
ചിലര്‍ ആസ്വദിച്ചു
ചിലര്‍ പരിതപിച്ചു
പക്ഷെ ആരും മുടിയില്‍ ചൂടിയില്ല.
വാടിക്കരിഞ്ഞും ചതഞ്ഞരഞ്ഞും പോയ അതിനെ പിന്നെ ആരും ഓര്‍ത്തത്‌[ പോലുമില്ല.

ബിംബം

തന്‍റെ മുഖം ഭംഗിയില്ലാതെ കാണിച്ചതിന് കണ്ണാടിയോട് ദേഷ്യം തോന്നി!

Friday 4 January 2013

അവസ്ഥാന്തരങ്ങള്‍


കടപ്പാട്  : ഗൂഗിള്‍
ജയില്‍ മുറിയില്‍ ഇരുന്ന് സുഭിക്ഷമായി ഭക്ഷണം കഴിക്കുമ്പോള്‍ അനിയത്തിയുടെ ഒട്ടിയ കവിള്‍ ഓര്‍ത്തത് കല്ലുകടിയായി.

വിധിവൈപരീത്യം

പല്ലിയുടെ രൂപത്തില്‍ വന്ന മരണത്തില്‍ നിന്നും കഷ്ടിച്ചു രക്ഷപ്പെട്ട സന്തോഷത്തോടെ ഈയാംപാറ്റ വിളക്കിനടുത്തേക്ക് പറന്നു നീങ്ങി.

Wednesday 2 January 2013

ശരിയും ശരിയും !

" പ്രഭോ, ഇത്രയും ശരികള്‍ ചെയ്തിട്ടും അങ്ങ് എന്നെ എന്തിനാണ് നരകത്തിലേക്ക് അയക്കുന്നത്? " അയാള്‍ കാലനോട്‌ കെഞ്ചി ചോദിച്ചു

"ശരികളും, ശരിയെന്നു തോന്നുന്നവയും രണ്ടാണെന്ന് നിനക്ക് ഇനിയും മനസ്സിലായില്ലേ?" കാലന്‍ ശാന്തനായിതന്നെ മറുചോദ്യം തൊടുത്തു!

സാമൂഹ്യ പാഠം !

ഉണ്ടാവേണ്ട ബോധം ഇല്ലാത്ത നേരത്ത് ഉള്ളതെല്ലാം നഷ്ടപ്പെട്ടു എന്ന് അറിഞ്ഞപ്പോള്‍ അവളുടെ ഉള്ള ബോധവും പോയി.

ബോധപൂര്‍വം ബോധമില്ലതായപ്പോള്‍ ബോധിച്ചതെല്ലാം ചെയ്തതില്‍ ഖേദിച്ചു നിന്നു അവന്‍ !

തിരിച്ചറിവ്

"എനിക്കെന്‍റെ തെറ്റുകള്‍ മനസ്സിലായി ഗുരോ, ഇനി ഞാന്‍ എല്ലാവരോടും നന്നായി മാത്രമേ പെരുമ്മാറൂ, ഇന്നു മുതല്‍ ഞാന്‍ പുതിയൊരു മനുഷ്യനാണ്, ദൈവം എല്ലാവരെയും വ്യത്യസ്തരായി  സൃഷ്ടിച്ചിരിക്കുന്നു എന്ന് തിരിച്ചറിയുന്ന ഒരു മനുഷ്യന്‍ "

" ഞാന്‍ ഒന്ന് ചോദിച്ചോട്ടെ, നീ എത്ര നന്നായി പെരുമ്മാറിയിട്ടും നിന്‍റെ അയല്‍ക്കാരന്‍ നിന്നോട് മോശമായാണ് പെരുമ്മാറുന്നതെങ്കിലോ? "

" എങ്കില്‍ പിന്നെ ഞാനും അയാളോട് മാത്രം തിരിച്ച് അതുപോലെ പെരുമ്മാറും ഗുരോ "

ഒരു ചെറുപുഞ്ചിരിയോടെ ഗുരു ഒരു മറു ചോദ്യം  ചോദിച്ചു," നല്ലവനാകണം എന്ന് എന്നാണ് നിനക്ക് തോന്നിയത്? "